പറയാന്‍ പാടില്ലാത്തവ – Malayalam Story

ആനി മരിയ ജോസഫ്
‘ഇതിലെവനാടീ നല്ല ചരക്ക്…?’

മൂന്നു സുന്ദരന്‍മാരുടെ മൂന്നു ഭാവത്തിലുള്ള ചിത്രങ്ങള്‍ എനിക്കു മുമ്പിലേക്ക് നീക്കിയിട്ടുകൊണ്ട് ആനി മരിയ ജോസഫ് ചോദിച്ചു. വഴവഴുത്തൊരു പാമ്പ് പൊടുന്നനെ നഗ്നമായ ഉടലില്‍ വീണാലെന്നവണ്ണം ഞാന്‍ ഞെട്ടി. മൂന്നു ചിത്രങ്ങളിലും നായകനോടിഴുകിച്ചേര്‍ന്ന് ആനി മരിയ ജോസഫ് ഉണ്ടായിരുന്നു, വിടര്‍ന്ന ചിരിയോടെ. ആണ്‍ബോധത്തിന്റെ നിഘണ്ടുവില്‍ ഉടല്‍ഭംഗിയുള്ള പെണ്ണിനെ സൂചിപ്പിക്കുന്ന സവിശേഷപദമായ ‘ചരക്ക്’ തിരിച്ചും പ്രയോഗിക്കപ്പെടുമെന്നതായിരുന്നു എന്റെ അമ്പരപ്പിന്റെ മറ്റൊരു കാരണം. ഭാഷയുടെ വിചിത്രമായ ഈ ലിംഗനീതിയുടെ സാധ്യത അന്നുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല.
‘മൂന്ന് അവന്‍മാര്‍ക്കും എന്നോട് സ്വര്‍ഗീയ പ്രണയം. കെട്ടിപ്പിടിച്ചും ഉമ്മവെച്ചും വാങ്ങിത്തന്നും പ്രണയം കാണിക്കുന്നു. ഏതവനെ വേണം സ്വീകരിക്കേണ്ടത്, നീ പറ’^ ബാഗ് മേശമേല്‍ എറിഞ്ഞ് ഹോസ്റ്റല്‍മുറിയിലെ ബാത്ത്റൂമിനുള്ളിലേക്ക് നടക്കവെ മരിയ ചോദിച്ചു.

പൊടുന്നനെ തെളിഞ്ഞൊരു അശ്ലീലദൃശ്യം കാണുന്ന അമ്പരപ്പോടെ ഞാന്‍ ചിത്രങ്ങളിലേക്ക് മാറിമാറി നോക്കി നില്‍ക്കവെ പ്രാര്‍ഥനക്കു മണിമുഴങ്ങി. പെണ്‍ഹോസ്റ്റലിലെ അനവധി മുറികള്‍ തുറക്കപ്പെടുകയും നിശാവസ്ത്രം ധരിച്ച കൌമാരക്കാരികള്‍ പ്രാര്‍ഥനാഹാളിലേക്കു ധൃതിപ്പെട്ട് നീങ്ങി ക്രൂശിതരൂപത്തിനു മുന്നില്‍, കന്യാസ്ത്രീകളെ പിന്‍പറ്റി മുട്ടുകുത്തുകയും ചെയ്തു. കോളജിന്റെ പെണ്‍ഹോസ്റ്റലിലെ സന്ധ്യകള്‍ അപ്രകാരം പ്രാര്‍ഥനാഭരിതമാകുമ്പോള്‍ അന്യമതസ്ഥരായ എന്നെപ്പോലെ ചിലര്‍ മുറികളില്‍ അടച്ചിരിക്കലായിരുന്നു പതിവ്. ഇന്നെന്തോ, വല്ലാത്തൊരു ഭയത്തോടെ ഞാന്‍ പ്രാര്‍ഥനാ മുറിയിലേക്ക് ധൃതിപ്പെട്ട് ഓടുകയും കര്‍ത്താവിനുമുന്നില്‍ മുട്ടുകുത്തുകയും ചെയ്തു. സദാചാര വേലികളെ പെണ്ണ് ലംഘിക്കുന്നതിനെ അത്രമേല്‍ ഞെട്ടലോടെയേ എനിക്കു കാണാനാവുമായിരുന്നുള്ളൂ. കാരണം പെണ്ണിന്റെ സകലനിയമങ്ങളുടെയും താക്കോല്‍ അവളുടെ ഉടലാണെന്ന് ആരൊക്കെയോ എന്നേ എന്നെ പഠിപ്പിച്ചിരുന്നു.
പ്രാര്‍ഥന കഴിഞ്ഞ്, മുറിയിലെത്തി ചാരിയ വാതില്‍ തുറക്കുമ്പോള്‍ ആനി മരിയ ജോസഫ് പിന്തിരിഞ്ഞുനിന്ന് ബ്രായുടെ ഹുക്ക് അഴിക്കുകയായിരുന്നു. അര്‍ധനഗ്നമായ അവളുടെ ഉടലില്‍ ഉടക്കിയ കണ്ണുകള്‍ മനപൂര്‍വം പിന്‍വലിച്ചുകൊണ്ട് ഞാന്‍ സദാചാരവാദിയുടെ വേഷമണിഞ്ഞു.

‘ഛെ! നാണമില്ലേ നിനക്ക്, വാതില്‍ കൊളുത്തിട്ടൂടെ’
എന്തിന്, നീയല്ലാതെ ആരാ ഈ മുറിയില്‍ വരാന്‍…?
ആകുലതകളോടെ കട്ടിലിലേക്കു ഞാന്‍ ചരിയവെ, അവള്‍ വീണ്ടും ചോദിച്ചു.
‘എന്താടീ നീ പറയാത്തെ… ഏതവനാ സൂപ്പര്‍…..?
ജന്തുശാസ്ത്ര ബിരുദമോഹവുമായി നഗരകലാലയ ഹോസ്റ്റല്‍ മുറിയില്‍ അഭയംതേടിയ ആദ്യനാളില്‍ എനിക്കുകിട്ടിയ കൂട്ടായിരുന്നു മരിയ. സിനിമയിലെ ഫ്ലാഷ്ബാക്ക് പോലെ, ദീര്‍ഘമായൊരു ഭൂതകാലമൊന്നും തനിക്കില്ലെന്ന് പരിചയത്തിന്റെ ആദ്യ ആഴ്ചയില്‍തന്നെ അവള്‍ എന്നോടു പറഞ്ഞിരുന്നു. അവളുടെ പപ്പ നഗരത്തിലെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. നഗരത്തിലെ ചടങ്ങുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പാതി രാഷ്ട്രീയക്കാരന്‍ കൂടിയായ അയാളുടെ ചിത്രങ്ങള്‍ മിക്ക ദിവസവും പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ വരാറുണ്ടായിരുന്നു. അവ കാട്ടിതന്ന് അവള്‍, എനിക്ക് മനസിലാവാത്ത തമാശകള്‍ പറഞ്ഞുചിരിച്ചു. ആ സമ്പന്ന വക്കീലിന്റെ ദത്തുപുത്രിയാണ് ആനി മരിയ ജോസഫ് എന്ന് ചില കൂട്ടുകാരികള്‍ പറഞ്ഞുതന്നിരുന്നെങ്കിലും അതേക്കുറിച്ച് ഞാന്‍ ഒരിക്കലും അവളോട് ചോദിച്ചിരുന്നില്ല. അവള്‍ പറഞ്ഞതുമില്ല.

മരിയയുടെ പേഴ്സ് നിറയെ എപ്പോഴും അമ്പതിന്റേയും നൂറിന്റേയും നോട്ടുകള്‍ ഉണ്ടായിരുന്നു. 1990 കള്‍ ആയിരുന്നു കാലം. കൂലിപ്പണിക്കാരുടെ ഗ്രാമത്തില്‍നിന്ന് നഗരകവാടത്തിലെത്തിയ എനിക്ക് നൂറിന്റെ നോട്ടുകള്‍ തന്നെ അത്ഭുതമായിരുന്നു. എന്റെ കൂട്ടുകാരി, വലിയൊരു സമ്പന്നയാണെന്ന് ഞാന്‍ ഊഹിച്ചു. അവളുടെ മമ്മിയെക്കുറിച്ച് മരിയ അധികമൊന്നും പറഞ്ഞിരുന്നില്ല. അവള്‍ക്കു മമ്മിയെന്നു വിളിക്കാന്‍ ആരോ ഉണ്ടെന്നുമാത്രം ഞാന്‍ മനസിലാക്കി.
എനിക്ക് പിടികിട്ടാത്ത ഒന്ന്, അവള്‍ക്ക് ആ പപ്പയോടും മമ്മിയോടും എന്തുവികാരമായിരുന്നു എന്നതാണ്. സ്നേഹമോ പുച്ഛമോ പരിഹാസമോ പകയോ വെറുപ്പോ? അവളത് ഒരിക്കലും കാര്യകാരണസഹിതം വിശദീകരിച്ചില്ല. എന്തും ശാസ്ത്രീയമായി സമര്‍ഥിച്ചാല്‍ മാത്രം മനസിലാവുന്ന വെറുമൊരു ശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു അക്കാലത്ത് ഞാന്‍. ഡിസക്ഷന്‍ മേശയില്‍ പിടയുന്ന തവളയുടെ ആന്തരികാവയവങ്ങള്‍ സൂചിമുനയില്‍ കുത്തിയെടുത്തു വിശദീകരിക്കുംപോലെ, ജീവിതത്തിന്റുെം മനസിന്റെയും ‘ക്രോസ്സെക്ഷന്‍’ എടുക്കാന്‍ കഴിയില്ലെന്ന് അതിനും എത്രയോ ശേഷമാണ് ഞാന്‍ പഠിച്ചത്.

ജീവിതത്തിന്റെ ഏതോ നിമിഷത്തില്‍ ആനി മരിയ ജോസഫ് എന്ന എന്റെ കൂട്ടുകാരി, എല്ലാ സ്നേഹങ്ങളും വെറും അഭിനയങ്ങളാണെന്നും ഒന്നില്‍നിന്ന് ഒന്നിലേക്ക് പാറി അനുഭവിക്കാനുള്ള വെറുമൊരു തമാശക്കളിയാണ് ബന്ധങ്ങളെന്നും പഠിച്ചുപോയിരുന്നു. ആവുമ്പോലൊക്കെ ഞാനവളെ തിരുത്താന്‍ ശ്രമിച്ചു. പൊട്ടിച്ചിരികളോടെ അവളെന്റെ ഉപദേശങ്ങളെ കുടഞ്ഞുകളഞ്ഞു. ഓരോ ദിവസവും ക്ലാസ്മുറികള്‍ ഉപേക്ഷിച്ചവള്‍ ബൈക്കില്‍ ഉല്ലാസയാത്രകള്‍പോയി. ബൈക്കുകളും അതോടിക്കുന്നയാളും ജന്തുശാസ്ത്രത്തിലെ ‘ലൈഫ് സൈക്കിള്‍’ പോലെ മാറിവന്നുകൊണ്ടിരുന്നു.
‘ഹോ..ഒരഭിപ്രായം ചോദിച്ചപ്പോ അവടെ ജാഡ…നീ പറയണ്ട, ഞാന്‍ കണ്ടുപിടിച്ചോളാം……’

റോസ്നിറത്തിലുള്ള പാന്റീസ് മാത്രം ധരിച്ച് മരിയ എനിക്കുമുന്നില്‍ നിന്നു. തിളങ്ങുന്നൊരു സ്വര്‍ണ അരഞ്ഞാണത്തിന്റെ അടരുകള്‍ അവളുടെ അടിവസ്ത്രത്തിന്റെ അരികിലൂടെ പുറത്തുകാണാമായിരുന്നു. വലിയ ചന്ദനനിറമുള്ള മാറിടങ്ങള്‍ എന്നില്‍ അസൂയയുണര്‍ത്തി.
‘നാണമില്ലേ പെണ്ണേ, പോയി ഉടുപ്പിട്ടിട്ട് കാര്യംപറ… ‘ ഞാന്‍ തലയിണയില്‍ മുഖം മറച്ചു.
കൂട്ടുകാരികള്‍ക്കുമുന്നില്‍ നഗ്നരായിനിന്ന് പെണ്‍കുട്ടികള്‍ ഹോസ്റ്റല്‍മുറികളില്‍ വസ്ത്രം മാറാറുണ്ടോ എന്ന് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുരുഷസുഹൃത്ത് അതിയായ ജിജ്ഞാസയോടെ എന്നോട് സ്വകാര്യം തിരക്കിയപ്പോള്‍ ഞാന്‍ മരിയയെ ഓര്‍ത്തുപോയി. അവനോട് ഞാന്‍ പറഞ്ഞത്, ‘ഇല്ല. ചിലപ്പോള്‍ ബ്ലൌസോ മറ്റോ മാറ്റിയെന്നു വരാം. ഭൂരിപക്ഷം സ്ത്രീകളും ശരീരത്തിന്റെ പരസ്യപ്രദര്‍ശനം ഇഷ്ടപ്പെടുന്നവരല്ല’ എന്നായിരുന്നു. അതായിരുന്നു, എന്റെ അനുഭവം. മുറിയില്‍ മരിയ മാത്രമുള്ളപ്പോഴും ഞാന്‍ ബാത്ത്റൂമിന്റെ ഏകാന്തതയില്‍ മാത്രമേ വസ്ത്രം മാറ്റിയിരുന്നുള്ളൂ. ആ ഹോസ്റ്റലില്‍ ഞാന്‍ കണ്ടവരെല്ലാം അങ്ങനെയായിരുന്നു. സ്വവര്‍ഗരതിയുടെ കഥകള്‍ ഒഴുകിനടന്ന ഹോസ്റ്റലുകളില്‍ താമസിച്ച കാലത്തുപോലും മുറിയില്‍ കൂട്ടുകാരികള്‍ക്കു മുന്നില്‍ നഗ്നതയുടെ പൂര്‍ണത പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടില്ല. ഒരുവേള, അതെന്റെ അനുഭവങ്ങളുടെ പരിമിതിയാവാം. എന്നാലും മലയാളി പെണ്ണിന്റെ സദാചാര സംഹിതകള്‍ ഇപ്പോഴും അത്രമേലൊന്നും മാറിയിട്ടില്ലെന്ന് എനിക്കു തോന്നുന്നു.

പക്ഷേ, മരിയ പരിചയപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ എനിക്കു മുന്നില്‍ നിന്ന് കൂസലില്ലാതെ വസ്ത്രം മാറാന്‍ തുടങ്ങി. ഉടയാടകളൊന്നായി അഴിച്ച് അലക്ഷ്യമായി സ്വന്തം കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് ചിത്രത്തുന്നലുകളുള്ള വിലയേറിയ ബ്രേസിയറും ഇളം നിറമുള്ള പാന്റീസും ധരിച്ച് അവള്‍ എനിക്കു മുന്നില്‍ നിന്നു തര്‍ക്കിക്കും. ചിലപ്പോള്‍ പാന്റീസ് പോലും ഊരിയെടുത്ത് വായുവില്‍ കറക്കി കിടക്കയിലേക്ക് എറിയും. എന്നിട്ട് പൂണ നഗ്നതയുടെ സൌന്ദര്യത്തില്‍ കണ്ണാടിക്കുമുന്നില്‍ നിന്ന് അവള്‍ സ്വന്തം മാറിടങ്ങളേയും വയറിനേയും ത്വക്കിനേയും വിലയിരുത്തും. ഒരു ജന്തുശാസ്ത്ര അധ്യാപകന്‍ സൂക്ഷ്മജീവിയുടെ അവയവങ്ങള്‍ വിവരിക്കുംപോലെ അവള്‍ സ്വന്തം ശരീരത്തെ അരോചകമാംവിധം വിശദീകരിക്കും. എന്നെക്കാള്‍ ഒരുപാട് സുന്ദരിയായിരുന്നു അവള്‍. ചുരുണ്ട ഭംഗിയുള്ള മുടിയിഴകളെ അവള്‍ വെട്ടിക്കുറച്ചിരുന്നു. അവളുടെ തുടകള്‍ക്കിടയില്‍നിന്ന് കറുത്തിരുണ്ടരോമങ്ങള്‍ അടിവയറിലേക്ക് പടര്‍ന്നുകയറിയത് കണ്ടപ്പോഴൊക്കെ ഞാന്‍ വല്ലാതെ അതിശയിച്ചു. അക്കാലത്ത് അത്രമേല്‍ സവിശേഷമായ ഉടലടയാളങ്ങള്‍ എനിക്ക് ഉണ്ടായിരുന്നില്ല. ചെറിയ മുലകളും മെല്ലിച്ച ശരീരവും ഭംഗിയില്ലാത്ത മുഖവും എന്നെ കുളിമുറിയുടെ സ്വകാര്യതയില്‍ അലോസരപ്പെടുത്തി. അപ്പോഴൊക്കെ ഞാന്‍ മരിയയോട് അസൂയപ്പെട്ടു.The post പറയാന്‍ പാടില്ലാത്തവ – Malayalam Story first appeared on Desi Sex Stories.


Read Antarvasna sex stories for free.